കാലവും കവിയും
- Details
- Created: Wednesday, 05 April 2017 08:42
- Last Updated: Wednesday, 05 April 2017 08:42
- Hits: 7503
ഇക്കാലത്തിന് പറ്റിയ ഒരു പാട്ട് പണ്ടു തന്നെ വയലാര്‍ എഴുതിയിട്ടുണ്ട്.
പണ്ടൊരു നാളിൽ പട്ടണ നടുവിൽ
പാതിര നേരം സൂര്യനുദിച്ചു
പാതിര നേരം സൂര്യനുദിച്ചു
പട്ടാപ്പകലു മഹാന്മാരായി
ചുറ്റി നടന്നവർ കണ്ണു മിഴിച്ചു
ചുറ്റി നടന്നവർ കണ്ണു മിഴിച്ചു
സന്മാർഗ്ഗത്തിൻ കുലപതിമാരാം
തമ്പ്രാക്കന്മാർ ഞെട്ടി വിറച്ചു
തമ്പ്രാക്കന്മാർ ഞെട്ടി വിറച്ചു
അവരെത്തെരുവിലെ വേശ്യപ്പുരകൾ
ക്കരികിൽ കണ്ടൂ ജനങ്ങൾ ചിരിച്ചൂ
ക്കരികിൽ കണ്ടൂ ജനങ്ങൾ ചിരിച്ചൂ
കടലിൽ നിന്നു വലിച്ചു കയറ്റിയ
കള്ളപ്പൊന്നിൻ ചാക്കുകളോടെ
കള്ളപ്പൊന്നിൻ ചാക്കുകളോടെ
കവലയിലെത്തിയ കൊലകൊമ്പന്മാർ
കാറിലിരുന്നു വിയർത്തു കുളിച്ചു
കാറിലിരുന്നു വിയർത്തു കുളിച്ചു
രാഷ്ട്രീയക്കാർ ,കവികൾ,സാഹിത്യാ
ചാര്യന്മാർ നേതാക്കന്മാർ
ആചാര്യന്മാർ നേതാക്കന്മാർ
മദ്യ നിരോധന സംഘടനക്കാർ
വിപ്ലവകാരികളെന്നിവരൊക്കെ
വിപ്ലവകാരികളെന്നിവരൊക്കെ
പട്ടക്കടയുടെ മുറ്റത്തേയ്ക്ക്
കമഴ്ത്തിയൊഴുക്കിയ ലഹരിപ്പുഴയിൽ
കമഴ്ത്തിയൊഴുക്കിയ ലഹരിപ്പുഴയിൽ
കാവിയുടുത്തൊരു ഗീതാ യജ്ഞ
ക്കാരൻ പട്ടരു മുങ്ങി മരിച്ചൂ
(അവലംബം – വയലാര്‍ കവിത)
You are not authorised to post comments.